2010, ഓഗസ്റ്റ് 14, ശനിയാഴ്‌ച

മനസ്സിലെ മായാത്ത ഓണ നിലാവ്

തിരുവോണം വരവായ്‌ പൂക്കളമെങ്ങും നിറയെ

മിഴിയില്‍ നനവോടെ ഞാന്‍ സ്വപ്നത്തിന്‍ തേരില്‍
അറിയതെന്‍ മനതാരില്‍ എന്‍ ഗ്രാമം നിറയെ
നഷ്ടങ്ങള്‍ നിറയുന്നു എന്‍ ജീവിത വഴിയില്‍
ഓണം പോയ്‌ ,,റംസാനും,വിഷുവും ക്രിസ്മസ്സും
മത സൗഹാര്‍ദങ്ങള്‍ വളരുന്നോരാം നാട്
കാണാതെ കാണാനൊരു മനസ്സാം മമ വഴിയില്‍
മരുഭൂമിയില്‍ തെളിനീര് പോലും ഇന്നില്ല...
അമ്മെ നിന്‍ കൈപുണ്യം നിറയും പൊന്നോണം
തുമ്പപൂ നിറമോലും ചിരി തൂകി വരവേ
ഞാനില്ലാ വീട്ടില്‍ പൊന്നോണം ഇനി വരുമോ
അമ്മേ കരയാതെ ഇത് വിധി തന്‍ ചെറു വികൃതി...
നിറമില്ലാ,മരമില്ല,പൂക്കാലവും ഇല്ലാ.
നിറയുന്നു ചുറ്റും ചില പ്രതിമാ സ്തംഭങ്ങള്‍
മുരടിച്ചൊരു മനസ്സിന്‍റെ ഗതിയില്‍ നിന്നൂറും
വരികള്‍ വിളറുന്നു പിടയുന്നു മമ ഹൃദയം
ഒരു മാത്രകാണാനായി കൊതി തൂകി നില്‍ക്കെ
കനവില്‍ നാടാകെ ഞാന്‍ ഒരു വേള നിനച്ചു
കാര്‍ വണ്ടിന്‍ നിറമുള്ള എന്‍ മിഴിയില്‍
നിറ വിരഹം
അറിയാതെ അകലുന്നു നാടും നാട്ടാരും

1 അഭിപ്രായം: